കാഞ്ഞങ്ങാട് സിപിഐഎം പ്രവർത്തകന്റെ കൊലപാതകം. മുസ്ലീം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ഔഫ് അബ്ദുൾ റഹിമാൻ അഞ്ചുമാസത്തിനിടെ കൊല്ലപ്പെടുന്ന ആറാമത്തെ സിപിഐഎം പ്രവർത്തകൻ.

കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഫ്മാനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പൊലീസ് പ്രതി ചേര്‍ത്തു. കണ്ടാലറിയുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ബുധനാഴ്ച്ച 1:15 ഓടെയാണ് കൊലപാതകം നടന്നത്. കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റഫ്മാന്‍.
29 വയസ്സായിരുന്നു. ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കുത്തേറ്റ അബ്ദുള്‍ റഹ്മാനെ കാസര്‍ഗോഡ് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘര്‍ഷവുമായി ബന്ധമുണ്ടൊ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.