ഭക്ഷ്യ വിഷ ബാധ ആണെനുള്ള സാധ്യത തള്ളിക്കളഞ്ഞ ജില്ലാ മെഡിക്കൽ ഓഫീസർ കടലിൽ നിന്നുള്ള ദുർഗന്ധത്തോടെയുള്ള കാറ്റ് കാരണമായിരിക്കാം കുട്ടികൾക്ക് ബോധക്ഷയം ഉണ്ടായത് എന്ന് അറിയിച്ചു.
ഇരുപത്തി അഞ്ചിലേറെ വിദ്യാർത്ഥികളെ കാസർഗോഡ് ജില്ലാശുപാത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതരമല്ല, ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തി.