രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. പ്രതിദിനം ഒരു കോടി വാക്‌സിൻ ഡോസുകളെങ്കിലും രാജ്യത്ത് വിതരണം ചെയ്യണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകള്‍ അടുത്ത മാസം നാലു മുതല്‍ അഞ്ച് ലക്ഷം വരെ ഉയരാമെന്ന് നിതി ആയോഗും കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്. ഇതിനാല്‍ രണ്ട് ലക്ഷം ഐ സി യു കിടക്കകള്‍ തയ്യാറാക്കി വെയ്ക്കണമെന്നും നിതി ആയോഗ് അംഗവും കൊവിഡ് ദൗത്യ സംഘത്തിന്‍റെ മേധാവിയുമായ വി കെ പോള്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 37,593 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.11 ദിവസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 34,169 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.67 ശതമാനമായി.
3,22,327 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് 59 കോടി 55 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്.