Supreme Court : ഭർത്താവിന്റെ പീഡനവും ബലാത്സംഗം തന്നെ : സുപ്രീം കോടതി.

ഭർത്താവിന്റെ പീഡനവും ബലാത്സംഗമാണെന്ന് സുപ്രീം കോടതി.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

  "വിവാഹിതരായ സ്ത്രീകളെയും ബലാത്സംഗത്തിന് ഇരയായവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗം ഉഭയ സമ്മതമില്ലാത്ത ലൈംഗികതയാണ്. ഇത്തരം അക്രമങ്ങളിൽ സ്ത്രീകൾ ഗർഭിണികളാകും. ഈ സാഹചര്യത്തിൽ ഗർഭച്ഛിദ്രം നടത്താം'- കോടതി പറഞ്ഞു.

  എല്ലാ സ്ത്രീകൾക്കും ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു.  വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.