![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOzF9JhrbfgC4eXawxm7Fm6Tw3oFmnlcN26igTed1knBNL5UX6UXTFjtb_pO6iMVnwYRIDBUxXtYsLcd0uaCTpUfoMwzknsnXOLQcpihNBfh1c1Dko4iXHda2tDDcOOv27L7aukiK4b2qK/w625-h313/1589707168923154-0.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3Bpv_xOmUXBGXZQP364oHqTOHyAbJZTFNO1p5rywyFequvxDzhyphenhyphenww4JM1c7-lclPdsa7BaUJw6WKoXVhKLZPlsFyY6f8NHMyjMYVmnm-R_nUuIv8stFSgPwEE34fIYKVYNyhyphenhyphen2tUYQBiQ/w625-h88/1599914447893877-1.png)
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 14,15 തീയതികളിലും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിൽ സെപ്റ്റംബർ 16 നും ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 17 ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുള്ളത് മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ സഹകരിക്കേണ്ടതാണെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശം നൽകി.