ചരിത്രമായി റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്റ്റര്‍ റാലി : തടസ്സപ്പെടുത്താന്‍ കര്‍ഷകരെ ആക്രമിച്ച് പോലെസും സൈന്യവും.


കടപ്പാട് :  24 ന്യൂസ്
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിനുനേരെ പൊലീസ്‌ അതിക്രമം. മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്‌ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിരവധി കർഷകർക്കും പരിക്കേറ്റു. വാഹനങ്ങളെല്ലാം റോഡിൽനിന്ന്‌ എടുത്ത്‌ മാറ്റാൻ കഴിയാത്ത രീതിയിൽ പൊലീസ്‌ ആക്രമിക്കുന്നുണ്ട്‌.

അതേസമയം, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടക്കം ആരംഭിച്ചത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി ടി റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്‌ടർ മാർച്ച് എത്തി.